Tuesday, July 5, 2011

തിരുവതാംകൂറും ലക്ഷം കോടികളും !!??


വിലമതിക്കാനാവാത്ത പൈതൃകമൂല്യമുള്ള,ലോകത്തെതന്നെ ഏറ്റവും വലിയ നിധിശേഖരം ആണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നിലവറകള്‍ക്ക് ഉള്ളില്‍ നിന്നും കണ്ടെടുത്തു കൊണ്ടിരിക്കുന്നത്. ശ്രീ പത്മനാഭസ്വാമികള്‍ക്ക് കാണിക്കയായി ലഭിച്ചതും തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ സമ്പാദ്യവും എല്ലാം ആണ് ഇപ്പോള്‍ കണ്ടു കിട്ടിയിരിക്കുന്നത്.

നിധിയുടെ വലുപ്പം കൂടുന്നതിന് അനുസരിച്ച് അത് എന്ത്ടുക്കണം, ആര് കൈകാര്യം ചെയ്യണം തുടങ്ങിയ അഭിപ്രായങ്ങളും കൂടികൊണ്ട് ഇരിക്കുന്നു. ദിനം പ്രതി വരുന്ന പ്രതികരണങ്ങളില്‍ കൂടുതലും അപക്വവും അപ്രായോഗികവുമാണ് എന്നതാണ് വിരോധാഭാസം. മറ്റു ചിലരാവട്ടെ ഒരു കാലത്ത് തിരുവിതാംകൂറില്‍ നില നിന്നിരുന്ന അനാചാരങ്ങളുടെയും പല കുപ്രെസിദ്ധ നികുതികളുടേയും പേര്പറഞ്ഞു രാജകുടുംബത്തെ അധിക്ഷേപിക്കാനാണ് ഈ സമയം വിനിയോഗിക്കുനത്. ഇതെല്ലാം കണ്ടപ്പോള്‍ ഈ മധ്യതിരുവതാംകൂറുകാരനും രാജ വംശത്തേപ്പറ്റിയും നിധിയുടേ ഉപയോഗത്തേപ്പറ്റിയും എന്ത് എങ്കിലും പറയണം എന്ന് തോന്നി, അത് ഇങ്ങനേ ഒക്കേ ആണ്.


ആര്‍ക്കും ഒരു ഗുണവും പ്രധാനം ചെയ്യുന്നില്ല എങ്കിലും ആ സ്വത്തു ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കണം എന്ന് പറയുന്നവര്‍ ഒരു കാലത്ത് തിരുവിതാംകൂറിലും ശക്തവും സമ്പന്നവുമായിരുന്ന പല ഇന്ത്യന്‍ രാജ്യങ്ങളുടെയും സമ്പത്താണ്‌ ബ്രിട്ടിഷുകാര്‍ അപഹരിച്ചത് എന്ന സത്യം മറക്കരുത്. ബ്രിട്ടിഷ് വ്യവസായ വത്കരണത്തിന്റെ മൂലധനം പോലും ഇങ്ങനെ അപഹരിച്ച പണമായിരുന്നു. അങ്ങനെ നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുക്ക് നഷ്ടപെട്ട പണത്തിന്റെ ഒരു ചെറിയ അംശം പോലുമില്ല ഈ നിധി ശേഖരം.

കോളോണിയല്‍ കാലത്തെ ബ്രിട്ടനില്‍,കോളനികളില്‍ നിന്നുമപഹരിച്ചിരുന്ന പണം എണ്ണിതിട്ടപെടുത്തി ഇംഗ്ലണ്ടിലേക്ക് അയയ്ക്കാന്‍ ഒരു
ഡിപ്പാര്‍ട്ട്മേന്ട് പോലുമുണ്ടാരുന്നു.

ബ്രിട്ടിഷ് അധിനിവേശത്തിനുമുന്‍പ് ലോക GDP യില്‍ ഇന്ത്യയുടെ വിഹിതം 26% ആയിരുന്നപ്പോള്‍ മൊത്തം യൂറോപ്പിന്റെ വെറും 23% മാത്രം ആയിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആകട്ടെ അത് വെറും 3% മായികുറഞ്ഞു. 50% അധികം ആളുകള്‍ ദാരിദ്രത്തിലും ആയിരുന്നു.

പൊന്നും പണവും കുമിഞ്ഞു കൂടിയിരുന്ന ഇന്ത്യയെ തിരക്കി ഒത്തിരിപേര്‍ വന്നതും വന്നവരെല്ലാം കയ്യും കപ്പലും നിറച്ചു പോയതും നമ്മുക്ക് ചരിത്രത്തില്‍ കാണാം.

ലോകത്തിലെ വികിസിത രാജ്യങ്ങളിലൊന്നും, ഇന്ത്യയിലെ ഏറ്റവും മികച്ചതും നവീനവുമായിരുന്നു തിരുവിതാംകൂര്‍ മഹാരാജ്യം. അതിന്റെ നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ടിരുന്ന നിധി നാളെ മറ്റാര്‍ക്ക് എങ്കിലും കൊള്ളയടിക്കാന്‍ പാകത്തിന് തുറന്നു വെക്കേണ്ടത് ഉണ്ടോ? കേരളത്തിലെ നൂറു കണക്കിന് ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിക്കപെട്ട ദിവ്യ സമ്പത്തുകളില്‍ എത്ര എണ്ണം നമ്മുക്ക് തിരികെ ലഭിച്ചിട്ട് ഉണ്ട്?

ഒരു വന്‍കൊള്ള സംഘത്തിന്റെ വരവും പ്രതീക്ഷിച്ചു ആ പണം എന്നും ഒരു ശാപമായി ആര്‍ക്കും ഉപകാരപെടാതെ ക്ഷേത്രത്തില്‍ തന്നെ വെക്കുന്നതിനു പകരം അതിനെ ക്ഷേത്രങ്ങള്‍ക്കും വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും ഉപകാരപെടുന്ന വിധം ഉപയോഗിച്ച് കൂടെ?

മഹാരാജവിന്റെ അനുവാദത്തോടും അനുഗ്രഹത്തോടും കൂടി അദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ ഈ പണത്തിന്റെ യദാവിധിയുള്ള ഉപയോഗത്തിന് ഒരു സംവിധാനം ഉണ്ടാക്കികൂടെ?




കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങളെ എന്നും ഉള്‍കൊണ്ടിട്ടുയുള്ളതും രാഷ്ട്ര വികസനത്തിനായി ഏറ്റവും നന്നായി പ്രേയത്നിച്ചിട്ടുള്ളതുമായ ചരിത്രവുമാണ് തിരുവിതാംകൂറിന്റേത്.

മറ്റു രാജാക്കന്‍മാരുടെത് പോലെ വന്‍ കൊട്ടാരങ്ങളോ, ആഘോഷങ്ങളോ ഇല്ലാതെ ലളിതമായി ജീവിച്ചവരാന് തിരുവിതാംകൂര്‍ രാജാക്കന്മാര്‍. ഒട്ടേറെ പരിഷ്കരണങ്ങള്‍ നടത്തിയ 19 - 20 ആം നൂറ്റാണ്ടുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയുമാണ്.

കുപ്രസിദ്ധ നികുതികള്‍ ഒഴിവാക്കിയതും, ദളിത്‌ അവകാശങ്ങളെ മാനിച്ചതും, ഇംഗ്ലീഷ് സ്കൂള്‍ ആരംഭിച്ചതും, പ്രജകള്‍ക്കായി ആസ്പത്രി തുടങ്ങിയതും,അഞ്ചല്‍ (പോസ്റല്‍) സംവിധാനം ആരംഭിച്ചതും, പെണ്‍കുട്ടികള്‍ക്കായി പ്രത്യകം സ്കൂള്‍ സ്ഥാപിച്ചതും, പൊതു നിയമസംഹിത ഉണ്ടാക്കിയതും,കോളേജ് സ്ഥാപിച്ചതും, അമ്പലങ്ങളില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചതും, ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും ഉള്‍പ്പെടെ ഉള്ള എണ്ണിയാലൊടുങ്ങാത്ത വികസന പരിഷ്കരണങ്ങള്‍ക്ക് രൂപം കൊടുത്ത രാജാക്കന്മാരുടെ ദീര്‍ഘവീക്ഷണമാണ് ഇന്നത്തെ കേരള വികസനത്തിന്റെ പോലും അടിത്തറ.

തിരുവിതാംകൂര്‍ സര്‍വകലാശാലയും, ബാങ്കും, ട്രാന്‍സ്പോര്‍ട്ട് സര്‍വീസ്ഉം ആണ് ഇന്ന് കാണുന്ന കേരള സര്‍വകലാശാലയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും, KSRTC യും ഒക്കേ.

സ്ത്രീകള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക്‌ വോട്ടവകാശം നല്‍കി രാജഭരണത്തില്‍ ജനാധിപത്യത്തിന്റെ വായു കടക്കാന്‍ അവസരം കൊടുത്തതും തിരുവിതാംകൂര്‍ ആണ്.

ദേവസ്വങ്ങളിലേ പരിഷ്കരണത്തിനും പണ മേല്നോട്ടതിനുമുള്ള നടപടിക്രമം ചിട്ടപ്പെടുതുന്നതിനും ആയി വെള്ളകാരനും ആഹിന്തുവും ആയ മണ്രോ സായിപ്പിനെ (Colonel John Munro)ചുമതലപെടുത്തിയതും, കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരന്‍ ആയി പിടിച്ച ഡച്ച് ക്യാപ്ടന്‍ De Lennoy യെ സൈനിക മേധാവി ആക്കി അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ സൈനത്തെ ആധുനീകവത്കരിച്ച ത് ഉള്‍പ്പെടെ കൌതുകപരവും ബുദ്ധിപരവും ആയ ഒട്ടേറെ നടപടികള്‍ കൈകൊണ്ട രാജവശം ആണിത്.

ആ മഹത്തായ പാരമ്പര്യത്തിന്റെ പിന്തുടര്ച്ചകാരനും അവകാശിയും ആയ മഹാരാജാവ് തന്നെയല്ലേ ഏറ്റവും സുരക്ഷിതമായും ആത്മാര്‍ഥമായും ആ നിധി കൈകാര്യം ചെയ്യാന്‍ യോഗ്യന്‍?

അദേഹത്തിന്റെ നേതൃത്വത്തില്‍ അര്‍ഹതപെട്ടവരുടെ ഒരു കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അത് കൈകാര്യം ചെയ്യപ്പെടട്ടെ.

പ്രസ്തുത നിധി ശേഖരത്തിന്റെ വീഡിയോകളും ചിത്രങ്ങളും എടുത്തു പ്രദര്‍ശിപ്പിക്കുകയും അവയുടെ ചെറിയ ഒരു ശതമാനം മ്യുസിയത്തില്‍ സൂക്ഷിക്കുകയും ചെയ്തശേഷം ബാക്കിയുള്ളവ പുരാവസ്തുമൂല്യത്തില്‍ ലേലം ചെയ്തു പരമാവധി പണം സ്വരൂപിച്ചു കൂടെ?

നിലവറകള്‍ കോണ്‍ക്രീറ്റ് ഇട്ടു ബലപെടുത്തനം തുടങ്ങിയ ദീര്‍ഘവീക്ഷണം ഇല്ലാത്ത ആവിശ്യങ്ങളും നടപടികളും അമൂല്യമായ ആ നിര്‍മിതികളെയും, ചരിത്രത്തെയും കുഴിച്ചു മൂടുന്നതിനു തുല്യമാണ്.

കേരളത്തിലെ വിശിഷ്യ മുന്‍ തിരുവിതാംകൂറിലെ നശിച്ചു കിടക്കുന്നതും ജീര്‍ണിച്ചു നിലം പൊത്താറായതുമായ അനേകം ക്ഷേത്രങ്ങളുടെയും കാവുകളുടെയും പുനരുധാരണത്തിന് ഈ പണം ഉപയോഗിക്കപെടട്ടെ.രാജാക്കന്മാരുടെ പരദേവതയും പരശുരാമന്‍ പ്രതിഷ്ഠ നടത്തി എന്ന് വിസ്വസിക്കുന്നതുമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം പോലും ഇന്ന് ജീര്‍ണവസ്ഥയിലാണ്. നിരവധി മോക്ഷണങ്ങള്‍ക്ക് വിധേയമായ ഈ ക്ഷേത്രത്തിനു, 1994 ലെ കവര്ച്ചയോടു കൂടി പ്രസിദ്ധമായ അള്ളതൊപ്പിയും തട്ടവും നഷ്ടപെട്ടു (താന്‍ നടത്തിയ കവര്ച്ചക്ക് പ്രയ്ചിതമായി ആര്കാട് നവാബ് നടക്കു വെച്ചതരുന്നു ഇവ). ഇതോടു കൂടി അള്ളാപൂജയെന്ന മഹനീയ ആചാരം മുടങ്ങി. പലത്തവണ ഉത്സവം മുടങ്ങുകയും ചെയ്തു. ഇതിലും ദയനീയമാണ് മറ്റു പല ക്ഷേത്രങ്ങളുടെയും അവസ്ഥ.

ഇത്തരം ക്ഷേത്രങ്ങളുടെയും, നശിച്ചുകൊണ്ടിരിക്കുന്ന കൊട്ടരങ്ങുളുടെയും പുനരുദ്ധാരണത്തിനായി ഈ പണം ഉപയോഗിക്കപെടട്ടെ. ക്ഷേത്രങ്ങളും നടപ്പാതകളും സ്വര്‍ണത്തില്‍ പൊതിയുന്നത് പോലെയുള്ള പണം ചിലവഴിക്കാന്‍ വേണ്ടി മാത്രമുള്ള വികസന പ്രേഹസനങ്ങള്‍ക്ക് പകരം അതിന്റെ രൂപവും ചരിത്രവും പാരമ്പര്യവും നഷ്ടപെടാതെ സൂക്ഷികുകയും അവിടെക്കുള്ള ഗതാഗത സ്വകര്യങ്ങളും പൊതുജനങ്ങള്‍ക്കു ആവിശ്യമായ മറ്റു വികസന പ്രവര്‍ത്തനങ്ങളും നടത്തി, വികസനത്തെ ജനകീയവും പരിപൂര്‍ണവും ആക്കി അനുകരണീയമായ മാതൃക സൃഷ്ട്ടിക്കപെടട്ടെ. ലോക മാധ്യമങ്ങളുടയും നേതാകന്മാരുടെയും മുന്‍പില്‍ തലയുയര്‍ത്തിപ്പിടിക്കുവാന്‍ സാധിക്കുന്ന ഒരു മാതൃക കൂടി സൃഷ്ടിക്കുവാന്‍ തിരിവിതംകൂറിനു സാധിക്കട്ടെ...



കേട്ടതില്‍ വച്ച് പ്രായോഗികവും പ്രസക്തവും എന്ന് തോന്നിയ അഭിപ്രായങ്ങള്‍ താഴേ കൊടുക്കുന്നു.

ശ്രീ.ശശി തരൂര്‍ ഇന്റേ അഭിപ്രായം.


ശ്രീ. രാഹുല്‍ ഈശ്വര്‍ ഇന്റേ അഭിപ്രായം.


മാധ്യമലോകത്തില്‍ വന്ന ഡോ.എം.എസ്‌.ജയപ്രകാശിന്റേ ലേഖനം താഴേ കൊടുക്കുന്നു,

1) പത്മനാഭസ്വാമി ക്ഷേത്രം: നേരും നുണയും (തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌)

2) പത്മനാഭസ്വാമി ക്ഷേത്രം: നേരും നുണയും, ഒമ്പതാം നൂറ്റാണ്ടുവരെയുള്ള തിരുവിതാംകൂര്‍.



Saturday, February 19, 2011

കൊച്ചി ഐ.പി.എല്‍ !? INDI (Gujarati) COMMANDOS

പാലം കടക്കുവോളം മലയാളി! പാലം കടന്നപ്പോഴോ ഗുജറാത്തി! എന്ന് പറഞ്ഞപോലായി കേരളത്തിന്റേ IPL മോഹങ്ങള്‍ എന്നാണ് കാര്യങ്ങളുടേ കിടപ്പു വശവും ഇരിപ്പുവശവും ഒക്കേ കാണുബോള്‍ തോന്നുന്നത്.


പാലം കിടക്കുവോളം എങ്കിലും 'മലയാളി' എന്ന് പറഞ്ഞല്ലോ എന്നോര്‍ത്തോ, സാങ്കേതികം ആയി IPL Kochi Team എന്നത് കേരളത്തിന്റേ സ്വന്തം ടീം ആണല്ലോ എന്നോര്‍ത്തോ ഒക്കേ നമുക്ക് സമാധാനിക്കണ്ട വരുമോ എന്നാണ് ഇപ്പോള്‍ സംശയം!

കൊച്ചി, കേരളം, മലയാളി, മാങ്ങാത്തൊലി എന്നൊക്കേ പറഞ്ഞോണ്ടിരുന്നിട്ടിപ്പോ ടീമിന്റേ ഹോം ഗ്രൌണ്ട് അഹമ്മദാബാദ് ആക്കാന്‍ തീരുമാനിച്ചു പോലും !!

മലപ്പുറം കത്തി, മഷീന്‍ ഗണ്‍, വടിവാള്‍, ബോമ്പ് എന്നൊക്കേപ്പറഞ്ഞു വെറുതേ ഇരുന്ന നമ്മള്‍ കൊറേ പാവങ്ങളേ കൊതിപ്പിച്ചിട്ടിപ്പോ 'പവനായി ശവമായി' എന്നാ മോതലാളിമാര്‍ പറയുന്നത്.

ഇനി 'ഹോം ഗ്രൗണ്ടില്‍' നമ്മുടേ ടീം ആഥിത്യം അരുളുന്ന കളികള്‍ നടക്കുബോള്‍ വെളിയിലും അകത്തുമായി വച്ചിരിക്കുന്ന വലിയ സ്ക്രീനുകളില്‍ മട്ടാഞ്ചേരി, ഫോര്‍ട്ട്‌ കൊച്ചി, ചീനവല, ജൂത തെരുവ്, തുടങ്ങിയവയുടേ ദൃശ്യങ്ങള്‍ മാറി മാറിക്കാണിക്കുക,

'നിങ്ങള്‍ കാണുന്ന പരുപാടി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് കേരളത്തിന്റേ സ്വന്തം കൊച്ചി ടീം, ഹാ ഹാ...... ദൈവത്തിന്റേ സ്വന്തം നാട് ഹോ ഹോ....' എന്ന് ഇടക്കൊക്കേ വിളിച്ചു പറയുക,

'നമ്മള്‍' ആധിധേയം വഹിക്കുന്ന കളി കാണാന്‍ കേരളത്തില്‍ നിന്നും കാശുമുടക്കി ഗുജറാത്തില്‍ പോകുന്ന ആരാധകരേ ആദരിക്കുകയും ഫോട്ടോ പത്രത്തില്‍ കൊടുക്കുകയും ചെയ്യുകയും ചെയ്യുക,

മുതലാളിമാരും കളിക്കാരും ഒക്കേ ഇടക്കിടക്ക് 'എന്റേ കൊച്ചി! കേരളത്തിന്റേ അഭിമാനം! മലയാളികളുടേ സ്നേഹം!' എന്നൊക്കേ പറഞ്ഞോണ്ടിരിക്കുക,

തുടങ്ങിയവയില്‍ കൂടേ കേരളത്തിന്റേ സ്വന്തര്യം ലോകത്തിനു മുന്‍പില്‍ കാണിക്കാനും, സാമ്പത്തിക, കായിക, വ്യസായിക രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കാനും പറ്റും!!! എന്നായിരിക്കും മുതലാളിമാര്‍ പറയുന്നത് !



IPL മുന്‍ തലവന്‍ ലളിത് മോഡിയുടേ എതിര്‍പ്പിനയും തടസ്സവാദങ്ങളയും മറികടന്നു ടീമിനായി കേരളത്തോടു മത്സരിച്ച ഗുജറാത്തിനയും മലര്‍ത്തിയടിച്ചു നമ്മള്‍ തന്നേ ഐ.പി.എല്‍. ടീം നേ ടിയപ്പോള്‍ സത്യായിട്ടും ഇത്തിരി അഹങ്കരിച്ചാരുന്നു കേട്ടോ.......

വികസന കാര്യത്തില്‍ നിങ്ങള്‍ ജയിച്ചാലും ഞങ്ങടേ തരൂര്‍ജിയുടേ മിടുക്കിനു മുന്‍പില്‍ നിങ്ങള്‍ തോറ്റല്ലോ ഗുജറാത്തേ, എന്ന് തരൂര്‍ വിരോധികള്‍ പോലും പറഞ്ഞോണ്ടിരുന്നപ്പോള്‍ ആ കൊച്ചി ടീം മുതലാളിമാര്‍ ഈ കടും കൈ ചെയ്യ്തത്.

ഐ.പി.എല്‍ കളിക്കാന്‍ പോയി കേന്ദ്ര മന്ത്രിസഭയിലേ ഒരു കേരളാ പ്രാതിനിധ്യം പോയത് മിച്ചം.


പേരിടീല്‍ ചടങ്ങില്‍ പോലും കേരളത്തേ എടുത്തു ദൂരേക്കളഞ്ഞ് ഉത്തര ഇന്ത്യന്‍ 'മിടുക്കന്‍'മാര്‍ക്ക് ഒരു തരത്തിലുള്ള നീരസവും ഉണ്ടാവാതിരിക്കാന്‍ ലവന്മാര്‍ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ട്,
പിന്നേ ലോഗോയേപ്പറ്റി വര്‍ണിക്കാന്‍ ആണ് എങ്കില്‍ 'ഇച്ചീച്ചി ഏ' എന്ന് മാത്രം മതി.



ഇനിയിപ്പോ നാം നമുക്ക് പറ്റുന്ന രീതിയിലൊക്കേ ഇതിനെതിരേ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുക എന്നാ ഒറ്റ വഴി മാത്രമേ അവശേഷിക്കുന്നുള്ളൂ.

അതിന് ആദ്യമായി എല്ലാവരും ഒറ്റക്കെട്ടായി കൊച്ചി ഐ.പി.എല്‍ ടീമിന്റേ അവ്ധോഗ്യക ഫേസ്ബുക്ക്‌ പേജ്ല്‍ ( The Official Kochi IPL Team ) കയറി നല്ല നാല് വര്‍ത്തമാനം പറഞ്ഞിട്ട് പുറത്തുവരിക, അങ്ങനേ അതിലേ ഫാന്‍സ്‌നേ (ഇപ്പോള്‍ അംഗങ്ങള്‍ 5923) പരമാവധി കുറയ്ക്കുക. (ഗുജറാത്തില്‍ നിന്നും ആളേ ഇറക്കിയാല്‍ പണി പാളും കേട്ടോ!)

പുതിയ നടപടികളില്‍ പ്രതിഷേധിക്കുന്ന എല്ലാ ഫാന്‍ പേജിലും ഫാന്‍ ആവുക.
1) Boycott Indi Commandos Kerala (ഇപ്പോള്‍ അംഗങ്ങള്‍ 900) 2) Save Kochi
IPL Team
(ഇപ്പോള്‍ അംഗങ്ങള്‍ 211) 3) Kochi IPL Team (ഇപ്പോള്‍ അംഗങ്ങള്‍ 6103) etc.

ഈ പോക്രിത്തരത്തിന് എതിരേ പ്രതിഷേധിക്കുന്ന സകല വാര്‍ത്തകളും, ബ്ലോഗ്ഗുകളും ഷെയര്‍ ചെയ്യുക ( ഈ ബ്ലോഗ്ഗിനേ മറക്കല്ലേ. [1] [2] )

തുടങ്ങിയ പ്രവര്‍ത്തികള്‍ എങ്കിലും മലയാളിയുടേ 'മറ്റേ സ്വഭാവം' (കാലുവാരല്‍,വേല വെപ്പ്) കാണിക്കാതാതേ നമുക്കൊരുമിച്ചു ചെയ്യാം.

ഇതു പോലും ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ നമ്മള്‍ തനി 'കോഞ്ഞാണ്ടന്‍മാര്‍' ആണ് എന്ന് അവന്മാര്‍ മനസ്സിലാക്കില്ലേ.....!?

ഈ ഫോട്ടോ ഒരു ഫാന്‍ പേജില്‍ നിന്നും കിട്ടിയതാ




News Update:
ആരാധകരുടേ ശക്തമായ എതിര്‍പ്പിനേയും എതിര്‍ പ്രചാരണങ്ങളയും തുടര്‍ന്നു ടീം മാനേജ്‌മന്റ്‌ കൊച്ചി തന്നേ ഹോം ഗ്രൌണ്ട് ആയി നിശ്ചയിക്കുകയും ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ കൂടുതല്‍ ആരാധകര്‍ തെരഞ്ഞെടുത്ത 'കൊച്ചി ടസ്കേഴ്സ് കേരള' (Kochi Tuskers Kerala) എന്നതു ടീം നാമം ആക്കുകയും ചെയ്യ്തു.

പുതിയ ടീം ലോഗോ

ടീം തീം ഗാനം

Tuesday, February 15, 2011

വാലന്‍റയിന്‍ തീവ്രവാദിയാണോ !?

വാലന്‍റയിന്‍ തീവ്രവാദിയാണോ !?
പതിവ്പോലേ പല 'സേന' കളുടയും, സാംസ്‌കാരിക പോലിസിന്ടയും, സദാചാര സംരക്ഷകരുടയുമൊക്കേ വാതോരാതേയുള്ള പ്രസ്താവനകളും പ്രവര്‍ത്തികളും കണ്ടപ്പോള്‍ തോന്നിയ സംശയമാണിത്.

സദാചാരവും സാമുഹിക ബോധവും പറഞ്ഞു തുള്ളുന്നവര്‍ക്ക് പരിഹരിക്കാന്‍ നാട്ടില്‍ എന്തൊക്കേ പ്രശ്നങ്ങള്‍ കെടക്കുന്നു!

ഏതന്‍കിലും കാമുകിയും കാമുകനും പൂവോ കാര്‍ഡോ കൊടുത്താലോ, ഇനി കൂടുതല്‍ എന്തെങ്കിലും കൊടുത്താല്‍ തന്നേയോ നശിച്ചു പോകുന്നതാണോ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പടര്‍ന്നു പന്തലിച്ച ഭാരത സംസ്കാരം!?

വെറുമൊരു വാലന്‍റയിന്‍ ദിനത്തിന് തകര്‍ത്തുകളയാന്‍ ഉള്ളതേ ഒള്ളു സ്വന്തം സംസ്കാരം എന്നാണോ ഇവറ്റകള്‍ കരുതിയിരിക്കുന്നത്?



ഉദാത്തമായ പ്രേമത്തേ പ്രകടിപ്പിക്കാന്‍ എന്തിനാണ് ഒരു ദിവസം!? സ്നേഹത്തേ ഒരു ദിവസത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ ഉള്ളതാണോ!? എന്നൊക്കേ ചോദിക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ,

'ഹ്ഋദയത്തിന്റേ അഗാധതയില്‍ നിന്നും വരുന്ന പ്രേമത്തിന്റേ പ്രതിഭലനം ആണ് തങ്ങളുടേ ആഘോഷം' എന്ന് എത്ര ഇന്ത്യന്‍ യുവത്വം നിങ്ങളോടോക്കേ പറഞ്ഞിട്ടുണ്ട് ?

ഇത് ഒരു 'ആഘോഷം മാത്രമാണ്' പ്രേമിക്കാന്‍ ആഗ്രഹം തോന്നുന്ന, അത് പ്രകടിപ്പിക്കാന്‍ അവസരം തേടുന്ന യുവത്വത്തിന്റേ ആഘോഷം,
അതിനേ അങ്ങനങ്ങ് കണ്ടാല്‍ പോരേ? എന്തിനാണ് അതിനേ ചൊല്ലി ഒരു വിവാദം?

ഇതിന്റേ പേരില്‍ കമിതാക്കളേ തല്ലിച്ചതച്ചും, രാഖി കെട്ടിച്ചും സംസ്കാരം സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ക്ക്,
സ്വന്തം സഹോദരനേ മതത്തിന്റേ പേരില്‍ ചുട്ടു കൊന്നപ്പോഴോ,
മറ്റുള്ളവന്റേ ആരാധനാലയം ഇടിച്ചു തകര്‍ത്തപ്പോഴോ ഒന്നും ഭാരത സംസ്കാരത്തേപ്പറ്റി ഒരു വേവലാതിയും ഇല്ലായിരുന്നോ?

കമിതാക്കളേ ബലം പ്രയോഗിച്ചു രാഖി കെട്ടിക്കുന്നതിലൂടേ മഹത്തായ ഒരു ആചാരത്തേആണ് നിങ്ങള്‍ വ്യഭിചരിക്കുന്നത്!

മതങ്ങളും, ആചാരങ്ങളും, വസ്ത്രങ്ങളും, ആഘോഷങ്ങളും, രീതികളും ഒക്കേ വരികയും പോവുകയും ചെയ്യും, അതിനൊന്നും ആര്‍ക്കും തടയിടാന്‍ സാദിക്കുകയില്ല.

മുണ്ടും ചട്ടയും ധരിച്ചു കവണി പുതച്ചു നടന്നിരുന്ന വല്യമ്മമാരുടയും, കച്ചിമുണ്ടും തട്ടവും ധരിച്ചിരുന്ന ഉമ്മ മാരുടയും, സെറ്റുമുണ്ടുടുത്ത മുത്തശിമാരുടയും ഒക്കേ അവസാന തലമുറയാണ് ഇന്നുള്ളത് എന്ന് കരുതി പുതു തലമുറയില്‍ ഉള്ളവരും അതേ വേഷം ധരിച്ചു സംസ്കാരം നശിക്കാതേ നോക്കണം എന്ന് പറഞ്ഞു നിര്‍ബന്ധിക്കാന്‍ ആര്‍ക്കു പറ്റും ?

എണ്പതുകളുടേ അവസാനം മാത്രം കേരളത്തില്‍വന്ന ചൂരിദാറുകളയും, തൊണ്ണുറുകളില്‍ വന്ന പര്‍ദ കളേയും, ഇപ്പോഴുള്ള ജീന്‍സുകളയും ഒക്കേ അംഗീകരിച്ചപോലേ തന്നേ, ഷോര്‍ട്ട് സ്കര്‍ട്ടും, ഷോര്‍ട്ട് ടോപ്പും ധരിച്ച പെണ്കുട്ടികളയും നാം അംഗീകരിക്കും, അംഗീകരിച്ചേ ഒക്കൂ....

ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലയിരുന്നു എങ്കില്‍ ഇന്നും ദളിതനേ മനുഷ്യന്‍ ആയിക്കാണില്ലായിരുന്നു എന്ന സത്യം ആരും മറക്കരുത്...

വാലന്‍റയിന്‍ ദിനമെന്നത് ഇന്ത്യയില്‍, ചാനലുകളുടയും കമ്പോളവല്‍ക്കരണത്തിന്ടയും ഒക്കേ കാലഘട്ടം പ്രശസ്തം ആക്കിയ ഒരാഘോഷം ആണ്, കോടികളുടേ ഒരു പുതിയ വിപണി,

ആ ദിനം ആഘോഷിക്കാനും, ആ വിപണിയുടേ ഭാഗം ആകാനും തയാറുള്ള ഒരു സമൂഹം ഉള്ളിടത്തോളം കാലം വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു രാജ്യത്ത് ഈ ആഘോഷം തടയപ്പെട്ടുകൂടാ, ഇനി ആര് എങ്കിലും തടയുന്നു എങ്കില്‍ അത് അവര്‍ക്ക് രാജ്യത്തേ നിയമ സംവിധാനത്തോടും, ഭരണഘടനയോടും ഉള്ള തികഞ്ഞ അവജ്ഞയുടേ പ്രതിഭലനം ആണ്, അല്ല എങ്കില്‍ തങ്ങള്‍ അതിലും വലുതാണ് എന്ന തോന്നല്‍ കൊണ്ടാണ്.

അതു കൊണ്ട് തന്നേ ഇത്തരം പ്രതിഷേദക്കാരേ നിലക്ക് നിര്‍ത്തിയേ ഒക്കൂ, അല്ല എങ്കില്‍ നമുക്ക് എന്തിനാണ് ഒരു ഭരണ വ്യവസ്ഥ?

ഒന്നോ, രണ്ടോ കൊല്ലത്തിനകം ഭാരതത്തിലും പ്രസിദ്ധം ആകാന്‍ പോകുന്ന ഹാലോവന്‍ ദിനം എന്ന വിദേശിയുടേ ആഘോഷത്തേ തടയാന്‍ ഉള്ള വക കണ്ടു വച്ച് ഇപ്പോഴേ പ്രതിരോധം ആരംഭിക്കുക എന്ന് മാത്രമാണ് പ്രതിഷേധക്കര്‍ക്കുള്ള എന്റേ സന്ദേശം.....

Monday, January 10, 2011

മറ്റൊരു ആസിഡ് ആക്രമണം കൂടി !

കഴിഞ്ഞ ദിവസത്തേ പത്രത്തിന്റേ ഏതോ ഒരു മൂലയില്‍ ആര്‍ക്കും വേണ്ടാത്ത, ആര്‍ക്കും അറിയാന്‍ താല്പര്യം ഇല്ലാത്തത് എന്ന് തോന്നിക്കുന്ന ഒരു വാര്‍ത്ത കണ്ടു, അതിങ്ങനേ തുടങ്ങുന്നു,



"അമ്മയ്ക്കും മകള്‍ക്കും നേരേ ആസിഡ് ആക്രമണം
പത്തനംതിട്ട : വിവാഹം നിശ്ചയിച്ച യുവതിയേയും അമ്മയേയും ബൈക്കില്‍ എത്തിയ അജ്ഞാത സംഘം ആസിഡ് ഒഴിച്ചു പൊള്ളല്‍ ഏല്‍പിച്ചു മുഖത്തും കഴുത്തിലും സാരമായി പൊള്ളലേറ്റ അഞ്ജലി കൃഷ്ണ (22), കൈക്ക് പൊള്ളലേറ്റ അമ്മ ശ്രീകുമാരി (47), എന്നിവരേ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ഞായറാഴ്ച അഞ്ജലിയുടേ വിവാഹം നടത്താനിരിക്കുക ആയിരുന്നു."



വിവാഹത്തിന് ദിവസങ്ങള്‍ എണ്ണിക്കഴിഞ്ഞിരുന്ന ഒരു 22-കാരിയുടേ ജീവിതം ഉരുകി ഒലിച്ച വാര്‍ത്തയാണിത്.

നമ്മുടേ മുഖ്യധാരാ മാധ്യമങ്ങള്‍ ഒക്കേ സാധാരണക്കാര്‍ക്കും പാവപ്പെട്ടവനും പട്ടിയുടേ വില പോലും കൊടുക്കാത്തതിനാല്‍ കുറച്ചു പേര്‍ അറിഞ്ഞും ഒത്തിരി പേര്‍ അറിയാതയും ആ വാര്‍ത്ത അങ്ങനങ്ങ് അവസാനിക്കും!


സഹതപിക്കുകയും ദു:ഖിക്കുകയും ഒക്കേ ചെയ്ത എല്ലാവരും ദിവസങ്ങള്‍ക്കുള്ളില്‍ അവളേ മറക്കും.

പക്ഷേ ആ 22-കാരിയുടേ ഭാവി ദിനങ്ങളോ?

ഒരു പെണ്‍കുട്ടിയുടേ ജീവിതത്തിലേറ്റവും സുന്ദരമായ മുഹൂര്‍ത്തത്തിലേക്ക് വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ക്കകം പ്രവേശിക്കേണ്ടിയിരുന്ന അവളുടേ ഇനിയുള്ള രൂപവും ജീവിതവും നിശ്ചയിക്കുന്നത് ആ മുഖത്ത് ആസിഡ് ഏല്പിച്ച പ്രഹരത്തിന്റേ വ്യാപ്തിയാണ്.


ചിലപ്പോള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അടയാളങ്ങള്‍ മാത്രമായിരിക്കാം അത് ശ്രഷ്ടിക്കുന്നത്, അല്ല എങ്കില്‍ കണ്ടാല്‍ പേടിയോ അറപ്പോ ഒക്കേ തോന്നുന്ന ഒരു രൂപം ആയിരിക്കാം ആശുപത്രിയില്‍ നിന്നും തിരികേ വരുന്നത്.

രണ്ടായാലും അത് അവളുടേ മാത്രം പ്രശ്നം ആണ്, അതുകൊണ്ട് തന്നേ നമ്മുടേ രാഷ്ട്രീയ, യുവജന പ്രസ്ഥാനങ്ങള്‍ക്കോ, മാധ്യമങ്ങള്‍ക്കോ, സാഹിത്യ, ബുദ്ധിജീവി വിഭാഗങ്ങള്‍ക്കോ ഒന്നും ഇതൊരു പ്രശ്നം അല്ല.


ലോകത്ത് നടക്കുന്ന ആസിഡ് ആക്രമണങ്ങളുടേ 80-ശതമാനവും സ്ത്രീകള്‍ക്കു നേരേയാണ് അതില്‍തന്നേ 40-ശതമാനവും 18-വയസില്‍ താഴേയുള്ള പെണ്‍കുട്ടികള്‍ ആണ്.

ഇന്ത്യയാവട്ടേ ഇത്തരം ആസിഡ് ആക്രമണങ്ങളാല്‍ കുപ്രസിദ്ധം ആയ രാജ്യങ്ങളില്‍ ഒന്നാണ്, അതിനു ഇവിടേ ലഭിക്കുന്ന 'പരമാവധി ശിക്ഷ'യോ വെറും 10 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും, ആര്‍ക്കും ആ ശിക്ഷ തികച്ചു ലഭിക്കുന്നുമില്ല!

ചുരുക്കി പറഞ്ഞാല്‍ അഞ്ചോ ആറോ വര്‍ഷം ജയിലില്‍ കിടക്കാനുള്ള മനസ്സും രണ്ടോ മുന്നോ ലക്ഷം രൂപയും കൈയില്‍ ഉണ്ട് എങ്കില്‍ പിശാചിന്റേ മനസുള്ള ഏതൊരുവനും ഒരു ജീവിതം നശിപ്പിക്കാം.


ആസിഡിന്റേ വ്യാപകവും, അനിയന്ദ്രിതവും ആയ ലഭ്യത തടയുകയും ഇത്തരം കുറ്റങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്തില്ല എങ്കില്‍ നാളേ ആസിഡ് ആക്രമണം എന്നത് സര്‍വസാധാരണം ആയ ഒരു വാര്‍ത്ത മാത്രം ആയി മാറും.


ആ വാര്‍ത്തയിലേ 'ഇര' ചിലപ്പോള്‍ നമ്മളോ നമ്മുടേ മാതാപിതാക്കന്മാരോ, സഹോദരങ്ങളോ, മക്കളോ ആയിരിക്കാം!

അന്ന് ചിലപ്പോള്‍ ഇതൊരു ഒറ്റക്കോളം വാര്‍ത്ത പോലും ആയില്ല എന്നും വരാം......







ആസിഡ് ആക്രമണ ആരോപണ വിധേയരേ അറസ്റ്റ് ചെയ്ത വാര്‍ത്ത.
(ദീപിക 15 January 2011)

Saturday, January 1, 2011

പുതുവത്സരദിനം മുതല്‍ നന്നാവുന്നില്ലേ!?

ഞാന്‍ നന്നായി,
പുതുവത്സര ദിനം മുതല്‍ നന്നാവാം നന്നാവാം എന്ന് ഓര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസം കുറയായി!

ഇന്നു മുതല്‍ Dr. മസാരു എമോടോ (Dr. Masaru Emoto) യുടേ സിദ്ധാന്തം ജീവിതത്തില്‍ കൊണ്ടുവരാന്‍ പോവുകയാ, അല്ല കൊണ്ടുവന്നു കഴിഞ്ഞു!

ജപ്പാനീസ് എഴുത്തുകാരനും സംരംഭകനും ആയ Dr. എമോടോ തന്റേ ഗവേഷണത്തിലൂടേ വിവിധതരം വാക്കുകളും സംഗീതങ്ങളും സാഹചര്യങ്ങളും ജല കണികകളില്‍ ഉണ്ടാക്കുന്ന രൂപ വിത്യാസങ്ങള്‍ ആണ് ലോകത്തിനു മുന്‍പില്‍ കാണിച്ചുതന്നത്.


വിവിധതരം വാക്കുകള്‍ എഴുതിയ പാത്രത്തില്‍ നിറച്ചതും പലയിനം സംഗീതത്തിനു സമീപം വെച്ചതുമായ ജലം തണുപ്പിച്ച് ഐസ്ക്രിസ്റ്റലുകള്‍ ആക്കി, അതിനു വന്നിട്ടുള്ള മാറ്റങ്ങളേ അതിസൂക്ഷ്മ മൈക്രോ സ്കോപ്പ് ഫോട്ടോഗ്രഫി യുടേ സഹായത്താല്‍ ചിത്രങ്ങള്‍ ആക്കിമാറ്റി വിശദീകരിക്കുക ആണ് അദ്ധേഹം ചെയ്തത്.

ചിത്രങ്ങള്‍ സഹിതം പ്രചരിച്ച അദ്ധേഹത്തിന്റേ സിദ്ധാന്തം ശരിയാണ് എങ്കിലും അല്ല എങ്കിലും നല്ല വാക്ക്, നല്ല പ്രവര്‍ത്തി, നല്ല ചിന്തകള്‍ എന്നിവയ്ക്ക് മനുഷ്യനില്‍ വളരേ വലിയ ഗുണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നത് സത്യം തന്നയാണ്.

പകുതിയില്‍ അധികം ശതമാനം ജലത്താല്‍ നിര്‍മിക്കപ്പെട്ടിരിക്കുന്ന മനുഷ്യ ശരീരത്തില്‍ ഓരോ വാക്കുകളും വരുത്തുന്ന മാറ്റം എത്രത്തോളം വരും എന്ന്‌ ചിത്രങ്ങള്‍ കണ്ടു മനസിലാക്കുക, അന്നിട്ട്‌ നന്നവാണോ വേണ്ടയോ എന്ന്‌ സ്വയം തീരുമാനിക്കുക! ഞാന്‍ ഏതായാലും നന്നായി!!!


സാധാരണ അവസ്ഥയില്‍ ഉള്ള ജലത്തിന്റേ അതി സൂക്ഷ്മ കണത്തിന്റേ ചിത്രം.


പ്രാര്‍ഥനക്ക് ശേഷം ഉള്ള ജലത്തിന്റേ രൂപമാറ്റം.


ഉയര്‍ന്ന ശബ്ദത്തില്‍ ഉള്ള Metal Music നു ശേഷം ഉള്ള മാറ്റം.


Classical Music നും Folk Dance Music നും ശേഷം.


“You make me sick. I will kill you.” എന്ന്‌ എഴുതിയ പാത്രത്തില്‍ ഉള്ള ജലത്തിന് വന്ന മാറ്റം.


"Love" എന്ന്‌ എഴുതിയ പാത്രത്തില്‍ ഉണ്ടായിരുന്ന ജലം.


അശുദ്ധം ആയ ജലം.


ലൂര്‍ദു നദിയിലേ ജലം.


“I love you” എന്നും “You fool.” എന്നും എഴുതിയ പാത്രങ്ങളില്‍ അടച്ചുവച്ച ചോറിനു 30 ദിവസങ്ങള്‍ക്കു ശേഷം വന്ന വിത്യാസങ്ങള്‍ നോക്കുക. “I love you” എന്ന്‌ എഴുതിയ പാത്രത്തില്‍ വെച്ച ഭക്ഷണത്തിന് സംഭവിച്ച നാശം മറ്റതിനേ അപേക്ഷിച്ച് വിരളം ആണ്.

കാര്‍ന്നവന്മാര്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കണം എന്ന്‌ പറയുന്നത് എന്തിനാണന്ന് മനസിലായില്ലേ!?

അപ്പൊ ഈ പുതുവത്സരം മുതല്‍ എല്ലാവരും “I’m a failure”, “I’m hopeless”, “I won’t get well” എന്നൊക്കേ പറയുന്നത് നിര്‍ത്തി “I’m wonderful”, “I’m beautiful”, “I’m God’s child”, “God has a great plan for my life!” എന്നൊക്കേ പറയും എന്ന്‌ പ്രതീക്ഷിച്ചുകൊണ്ട് ഒരു നല്ല 2011 ആശംസിക്കുന്നു





കടപ്പാട്: E-Mail Forwards & Google

നവവത്സരാശംസകള്‍ 2011

എല്ലാ ബൂലോകര്‍ക്കും സ്നേഹവും സമാധാനവും ഭാഗ്യവും നിറഞ്ഞ നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു.