Showing posts with label India. Show all posts
Showing posts with label India. Show all posts

Wednesday, February 8, 2012

CPI(M) 'മതവിരുദ്ധ' പോസ്റ്റര്‍ വിവാദം !!! ?

 CPI(M) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിനോട് എന്തിനാണ് എല്ലാവര്‍ക്കും ഇത്ര അസഹിഷ്ണത എന്ന് ഏത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല !

'യാതൊരു വിധ നിലവാരവും സൗന്ദര്യവും ഇല്ലാത്ത ഡിസൈനിങ്ങിലൂടെ ആ ചിത്രത്തിന്റെ സൗന്തര്യവും ആശയത്തിന്റേ സ്വീകാര്യതയും നശിപ്പിക്കപ്പെട്ടു' എന്നതൊഴിച്ചാല്‍ ഈ വിവാദം 'Times Of India' (Page 18 of July 25) യില്‍ 'The Lost Supper' എന്ന ലേഘനത്തിന് അനുബന്ധം ആയി വന്ന ആര്‍.കേ. ലക്ഷ്മണിന്റേ 'നിലവാരമുള്ള' കാര്‍ട്ടൂണിന് എതിരേ ഉണ്ടായ വിവാദത്തിനു സമമാണ്.


പ്രസ്തുത വിഷയത്തേ പരാമര്‍ശിച്ച് എഴുതിയ ലേഖനം :

'വിശുദ്ധ ഡാവിഞ്ചിയും പരിശുദ്ധ പയിന്‍ടിങ്ങ്സും' ഇവിടെ വായിക്കാം.


 ചില Last Supper Painting അനുകരണങ്ങള്‍


Mickey Mouse Last Supper
By: Ron English

Simpsons Last Supper


Hollywood Last Super

By: Ron English

iPhone Last Supper

Casino Last Supper

Looney Tunes Last Supper

Tuesday, July 5, 2011

തിരുവതാംകൂറും ലക്ഷം കോടികളും !!??


വിലമതിക്കാനാവാത്ത പൈതൃകമൂല്യമുള്ള,ലോകത്തെതന്നെ ഏറ്റവും വലിയ നിധിശേഖരം ആണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര നിലവറകള്‍ക്ക് ഉള്ളില്‍ നിന്നും കണ്ടെടുത്തു കൊണ്ടിരിക്കുന്നത്. ശ്രീ പത്മനാഭസ്വാമികള്‍ക്ക് കാണിക്കയായി ലഭിച്ചതും തിരുവിതാംകൂര്‍ മഹാരാജ്യത്തിന്റെ സമ്പാദ്യവും എല്ലാം ആണ് ഇപ്പോള്‍ കണ്ടു കിട്ടിയിരിക്കുന്നത്.

നിധിയുടെ വലുപ്പം കൂടുന്നതിന് അനുസരിച്ച് അത് എന്ത്ടുക്കണം, ആര് കൈകാര്യം ചെയ്യണം തുടങ്ങിയ അഭിപ്രായങ്ങളും കൂടികൊണ്ട് ഇരിക്കുന്നു. ദിനം പ്രതി വരുന്ന പ്രതികരണങ്ങളില്‍ കൂടുതലും അപക്വവും അപ്രായോഗികവുമാണ് എന്നതാണ് വിരോധാഭാസം. മറ്റു ചിലരാവട്ടെ ഒരു കാലത്ത് തിരുവിതാംകൂറില്‍ നില നിന്നിരുന്ന അനാചാരങ്ങളുടെയും പല കുപ്രെസിദ്ധ നികുതികളുടേയും പേര്പറഞ്ഞു രാജകുടുംബത്തെ അധിക്ഷേപിക്കാനാണ് ഈ സമയം വിനിയോഗിക്കുനത്. ഇതെല്ലാം കണ്ടപ്പോള്‍ ഈ മധ്യതിരുവതാംകൂറുകാരനും രാജ വംശത്തേപ്പറ്റിയും നിധിയുടേ ഉപയോഗത്തേപ്പറ്റിയും എന്ത് എങ്കിലും പറയണം എന്ന് തോന്നി, അത് ഇങ്ങനേ ഒക്കേ ആണ്.


ആര്‍ക്കും ഒരു ഗുണവും പ്രധാനം ചെയ്യുന്നില്ല എങ്കിലും ആ സ്വത്തു ക്ഷേത്രത്തില്‍ത്തന്നെ സൂക്ഷിക്കണം എന്ന് പറയുന്നവര്‍ ഒരു കാലത്ത് തിരുവിതാംകൂറിലും ശക്തവും സമ്പന്നവുമായിരുന്ന പല ഇന്ത്യന്‍ രാജ്യങ്ങളുടെയും സമ്പത്താണ്‌ ബ്രിട്ടിഷുകാര്‍ അപഹരിച്ചത് എന്ന സത്യം മറക്കരുത്. ബ്രിട്ടിഷ് വ്യവസായ വത്കരണത്തിന്റെ മൂലധനം പോലും ഇങ്ങനെ അപഹരിച്ച പണമായിരുന്നു. അങ്ങനെ നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുക്ക് നഷ്ടപെട്ട പണത്തിന്റെ ഒരു ചെറിയ അംശം പോലുമില്ല ഈ നിധി ശേഖരം.

കോളോണിയല്‍ കാലത്തെ ബ്രിട്ടനില്‍,കോളനികളില്‍ നിന്നുമപഹരിച്ചിരുന്ന പണം എണ്ണിതിട്ടപെടുത്തി ഇംഗ്ലണ്ടിലേക്ക് അയയ്ക്കാന്‍ ഒരു
ഡിപ്പാര്‍ട്ട്മേന്ട് പോലുമുണ്ടാരുന്നു.

ബ്രിട്ടിഷ് അധിനിവേശത്തിനുമുന്‍പ് ലോക GDP യില്‍ ഇന്ത്യയുടെ വിഹിതം 26% ആയിരുന്നപ്പോള്‍ മൊത്തം യൂറോപ്പിന്റെ വെറും 23% മാത്രം ആയിരുന്നു. സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ആകട്ടെ അത് വെറും 3% മായികുറഞ്ഞു. 50% അധികം ആളുകള്‍ ദാരിദ്രത്തിലും ആയിരുന്നു.

പൊന്നും പണവും കുമിഞ്ഞു കൂടിയിരുന്ന ഇന്ത്യയെ തിരക്കി ഒത്തിരിപേര്‍ വന്നതും വന്നവരെല്ലാം കയ്യും കപ്പലും നിറച്ചു പോയതും നമ്മുക്ക് ചരിത്രത്തില്‍ കാണാം.

ലോകത്തിലെ വികിസിത രാജ്യങ്ങളിലൊന്നും, ഇന്ത്യയിലെ ഏറ്റവും മികച്ചതും നവീനവുമായിരുന്നു തിരുവിതാംകൂര്‍ മഹാരാജ്യം. അതിന്റെ നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെട്ടിരുന്ന നിധി നാളെ മറ്റാര്‍ക്ക് എങ്കിലും കൊള്ളയടിക്കാന്‍ പാകത്തിന് തുറന്നു വെക്കേണ്ടത് ഉണ്ടോ? കേരളത്തിലെ നൂറു കണക്കിന് ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിക്കപെട്ട ദിവ്യ സമ്പത്തുകളില്‍ എത്ര എണ്ണം നമ്മുക്ക് തിരികെ ലഭിച്ചിട്ട് ഉണ്ട്?

ഒരു വന്‍കൊള്ള സംഘത്തിന്റെ വരവും പ്രതീക്ഷിച്ചു ആ പണം എന്നും ഒരു ശാപമായി ആര്‍ക്കും ഉപകാരപെടാതെ ക്ഷേത്രത്തില്‍ തന്നെ വെക്കുന്നതിനു പകരം അതിനെ ക്ഷേത്രങ്ങള്‍ക്കും വിശ്വാസികള്‍ക്കും പൊതുസമൂഹത്തിനും ഉപകാരപെടുന്ന വിധം ഉപയോഗിച്ച് കൂടെ?

മഹാരാജവിന്റെ അനുവാദത്തോടും അനുഗ്രഹത്തോടും കൂടി അദേഹത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ ഈ പണത്തിന്റെ യദാവിധിയുള്ള ഉപയോഗത്തിന് ഒരു സംവിധാനം ഉണ്ടാക്കികൂടെ?




കാലഘട്ടത്തിനു അനുസരിച്ചുള്ള മാറ്റങ്ങളെ എന്നും ഉള്‍കൊണ്ടിട്ടുയുള്ളതും രാഷ്ട്ര വികസനത്തിനായി ഏറ്റവും നന്നായി പ്രേയത്നിച്ചിട്ടുള്ളതുമായ ചരിത്രവുമാണ് തിരുവിതാംകൂറിന്റേത്.

മറ്റു രാജാക്കന്‍മാരുടെത് പോലെ വന്‍ കൊട്ടാരങ്ങളോ, ആഘോഷങ്ങളോ ഇല്ലാതെ ലളിതമായി ജീവിച്ചവരാന് തിരുവിതാംകൂര്‍ രാജാക്കന്മാര്‍. ഒട്ടേറെ പരിഷ്കരണങ്ങള്‍ നടത്തിയ 19 - 20 ആം നൂറ്റാണ്ടുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയുമാണ്.

കുപ്രസിദ്ധ നികുതികള്‍ ഒഴിവാക്കിയതും, ദളിത്‌ അവകാശങ്ങളെ മാനിച്ചതും, ഇംഗ്ലീഷ് സ്കൂള്‍ ആരംഭിച്ചതും, പ്രജകള്‍ക്കായി ആസ്പത്രി തുടങ്ങിയതും,അഞ്ചല്‍ (പോസ്റല്‍) സംവിധാനം ആരംഭിച്ചതും, പെണ്‍കുട്ടികള്‍ക്കായി പ്രത്യകം സ്കൂള്‍ സ്ഥാപിച്ചതും, പൊതു നിയമസംഹിത ഉണ്ടാക്കിയതും,കോളേജ് സ്ഥാപിച്ചതും, അമ്പലങ്ങളില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചതും, ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും ഉള്‍പ്പെടെ ഉള്ള എണ്ണിയാലൊടുങ്ങാത്ത വികസന പരിഷ്കരണങ്ങള്‍ക്ക് രൂപം കൊടുത്ത രാജാക്കന്മാരുടെ ദീര്‍ഘവീക്ഷണമാണ് ഇന്നത്തെ കേരള വികസനത്തിന്റെ പോലും അടിത്തറ.

തിരുവിതാംകൂര്‍ സര്‍വകലാശാലയും, ബാങ്കും, ട്രാന്‍സ്പോര്‍ട്ട് സര്‍വീസ്ഉം ആണ് ഇന്ന് കാണുന്ന കേരള സര്‍വകലാശാലയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും, KSRTC യും ഒക്കേ.

സ്ത്രീകള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക്‌ വോട്ടവകാശം നല്‍കി രാജഭരണത്തില്‍ ജനാധിപത്യത്തിന്റെ വായു കടക്കാന്‍ അവസരം കൊടുത്തതും തിരുവിതാംകൂര്‍ ആണ്.

ദേവസ്വങ്ങളിലേ പരിഷ്കരണത്തിനും പണ മേല്നോട്ടതിനുമുള്ള നടപടിക്രമം ചിട്ടപ്പെടുതുന്നതിനും ആയി വെള്ളകാരനും ആഹിന്തുവും ആയ മണ്രോ സായിപ്പിനെ (Colonel John Munro)ചുമതലപെടുത്തിയതും, കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരന്‍ ആയി പിടിച്ച ഡച്ച് ക്യാപ്ടന്‍ De Lennoy യെ സൈനിക മേധാവി ആക്കി അദ്ധേഹത്തിന്റെ നേതൃത്വത്തില്‍ സൈനത്തെ ആധുനീകവത്കരിച്ച ത് ഉള്‍പ്പെടെ കൌതുകപരവും ബുദ്ധിപരവും ആയ ഒട്ടേറെ നടപടികള്‍ കൈകൊണ്ട രാജവശം ആണിത്.

ആ മഹത്തായ പാരമ്പര്യത്തിന്റെ പിന്തുടര്ച്ചകാരനും അവകാശിയും ആയ മഹാരാജാവ് തന്നെയല്ലേ ഏറ്റവും സുരക്ഷിതമായും ആത്മാര്‍ഥമായും ആ നിധി കൈകാര്യം ചെയ്യാന്‍ യോഗ്യന്‍?

അദേഹത്തിന്റെ നേതൃത്വത്തില്‍ അര്‍ഹതപെട്ടവരുടെ ഒരു കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അത് കൈകാര്യം ചെയ്യപ്പെടട്ടെ.

പ്രസ്തുത നിധി ശേഖരത്തിന്റെ വീഡിയോകളും ചിത്രങ്ങളും എടുത്തു പ്രദര്‍ശിപ്പിക്കുകയും അവയുടെ ചെറിയ ഒരു ശതമാനം മ്യുസിയത്തില്‍ സൂക്ഷിക്കുകയും ചെയ്തശേഷം ബാക്കിയുള്ളവ പുരാവസ്തുമൂല്യത്തില്‍ ലേലം ചെയ്തു പരമാവധി പണം സ്വരൂപിച്ചു കൂടെ?

നിലവറകള്‍ കോണ്‍ക്രീറ്റ് ഇട്ടു ബലപെടുത്തനം തുടങ്ങിയ ദീര്‍ഘവീക്ഷണം ഇല്ലാത്ത ആവിശ്യങ്ങളും നടപടികളും അമൂല്യമായ ആ നിര്‍മിതികളെയും, ചരിത്രത്തെയും കുഴിച്ചു മൂടുന്നതിനു തുല്യമാണ്.

കേരളത്തിലെ വിശിഷ്യ മുന്‍ തിരുവിതാംകൂറിലെ നശിച്ചു കിടക്കുന്നതും ജീര്‍ണിച്ചു നിലം പൊത്താറായതുമായ അനേകം ക്ഷേത്രങ്ങളുടെയും കാവുകളുടെയും പുനരുധാരണത്തിന് ഈ പണം ഉപയോഗിക്കപെടട്ടെ.രാജാക്കന്മാരുടെ പരദേവതയും പരശുരാമന്‍ പ്രതിഷ്ഠ നടത്തി എന്ന് വിസ്വസിക്കുന്നതുമായ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം പോലും ഇന്ന് ജീര്‍ണവസ്ഥയിലാണ്. നിരവധി മോക്ഷണങ്ങള്‍ക്ക് വിധേയമായ ഈ ക്ഷേത്രത്തിനു, 1994 ലെ കവര്ച്ചയോടു കൂടി പ്രസിദ്ധമായ അള്ളതൊപ്പിയും തട്ടവും നഷ്ടപെട്ടു (താന്‍ നടത്തിയ കവര്ച്ചക്ക് പ്രയ്ചിതമായി ആര്കാട് നവാബ് നടക്കു വെച്ചതരുന്നു ഇവ). ഇതോടു കൂടി അള്ളാപൂജയെന്ന മഹനീയ ആചാരം മുടങ്ങി. പലത്തവണ ഉത്സവം മുടങ്ങുകയും ചെയ്തു. ഇതിലും ദയനീയമാണ് മറ്റു പല ക്ഷേത്രങ്ങളുടെയും അവസ്ഥ.

ഇത്തരം ക്ഷേത്രങ്ങളുടെയും, നശിച്ചുകൊണ്ടിരിക്കുന്ന കൊട്ടരങ്ങുളുടെയും പുനരുദ്ധാരണത്തിനായി ഈ പണം ഉപയോഗിക്കപെടട്ടെ. ക്ഷേത്രങ്ങളും നടപ്പാതകളും സ്വര്‍ണത്തില്‍ പൊതിയുന്നത് പോലെയുള്ള പണം ചിലവഴിക്കാന്‍ വേണ്ടി മാത്രമുള്ള വികസന പ്രേഹസനങ്ങള്‍ക്ക് പകരം അതിന്റെ രൂപവും ചരിത്രവും പാരമ്പര്യവും നഷ്ടപെടാതെ സൂക്ഷികുകയും അവിടെക്കുള്ള ഗതാഗത സ്വകര്യങ്ങളും പൊതുജനങ്ങള്‍ക്കു ആവിശ്യമായ മറ്റു വികസന പ്രവര്‍ത്തനങ്ങളും നടത്തി, വികസനത്തെ ജനകീയവും പരിപൂര്‍ണവും ആക്കി അനുകരണീയമായ മാതൃക സൃഷ്ട്ടിക്കപെടട്ടെ. ലോക മാധ്യമങ്ങളുടയും നേതാകന്മാരുടെയും മുന്‍പില്‍ തലയുയര്‍ത്തിപ്പിടിക്കുവാന്‍ സാധിക്കുന്ന ഒരു മാതൃക കൂടി സൃഷ്ടിക്കുവാന്‍ തിരിവിതംകൂറിനു സാധിക്കട്ടെ...



കേട്ടതില്‍ വച്ച് പ്രായോഗികവും പ്രസക്തവും എന്ന് തോന്നിയ അഭിപ്രായങ്ങള്‍ താഴേ കൊടുക്കുന്നു.

ശ്രീ.ശശി തരൂര്‍ ഇന്റേ അഭിപ്രായം.


ശ്രീ. രാഹുല്‍ ഈശ്വര്‍ ഇന്റേ അഭിപ്രായം.


മാധ്യമലോകത്തില്‍ വന്ന ഡോ.എം.എസ്‌.ജയപ്രകാശിന്റേ ലേഖനം താഴേ കൊടുക്കുന്നു,

1) പത്മനാഭസ്വാമി ക്ഷേത്രം: നേരും നുണയും (തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌)

2) പത്മനാഭസ്വാമി ക്ഷേത്രം: നേരും നുണയും, ഒമ്പതാം നൂറ്റാണ്ടുവരെയുള്ള തിരുവിതാംകൂര്‍.



Saturday, September 25, 2010

ചില കോമണ്‍വെല്‍ത്ത് കളികള്‍ !

നിഷ്പക്ഷം ആയി, ഇന്‍ന്ത്യയേ സ്നേഹിക്കുന്ന ഒരു ഇന്ത്യക്കാരന്‍ മാത്രംആയി ചുറ്റും ഒന്ന് നോക്കിക്കേ എന്തങ്കിലും കണ്ടോ? ഇല്ല എങ്കില്‍ ഒന്ന്കൂടി സൂക്ഷിച്ചു നോക്കിയാ മതി, ചിരിച്ചിരിക്കുന്ന കുറേ വിചിത്ര ജീവികളേ കാണാന്‍ പറ്റും, കല്‍മാഡിയേ കണ്ടില്ലേ അതുപോലേ.

എത്ര തിന്നാലും കൊതിതീരില്ല, തിന്നു തിന്നു വയറു പൊട്ടാറായാലും നിര്‍ത്തില്ല, ഇനി വയറുപൊട്ടും എന്നേങാനും തോന്നിയാല്‍ അപ്പൊത്തന്നേ ഏതങ്കിലും വിദേശബാങ്കില്‍ പോയി എനിമ വച്ചിട്ട് വരും എന്നിട്ട് പഴയതിലും ആര്‍ത്തിയില്‍ തീറ്റ തുടങ്ങും

ഈ തീറ്റ ഞാനും നിങ്ങളും ജനിച്ചപ്പം മുതല്‍ കാണുന്നു. കാലങ്ങളും വ്യക്തികളും പ്രസ്ഥാനങ്ങളും മാറിയാലും പ്രസ്തുത പ്രവര്‍ത്തിക്കു മാത്രം മാറ്റം ഒന്നും ഇല്ല, ആര്‍ക്കും അഴിമതി ഒട്ടു നിയന്ദ്രിക്കുകയും വേണ്ട, അത് പടര്‍ന്നു പന്തലിച്ച് ഇപ്പോ രാജ്യത്തിന് മൊത്തം നാണക്കേടായി മാറിയ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ എത്തിനില്‍ക്കുന്നു.

നമ്മുടേ നേതാക്കന്മാര്‍ എത്ര പ്രതിഭാശാലികള്‍ ആണ് എന്ന് ലോകത്തേ മുഴുവന്‍ കാണിക്കാന്‍ ഏതായാലും ഈ ഗെയിംസ് അഴിമതി കൊണ്ട് നടന്നു. 'വികസന പദ്ധതികളില്‍ നിന്നും അഴിമതി' നടത്തുന്ന സകല കള്ളന്‍മാര്‍ക്കും ഇതൊരു പുതിയ പാഠം ആണ്, 'അഴിമതി പദ്ധതികളില്‍ നിന്നും വികസനം' നടത്തുന്ന പുതിയ ഇന്ത്യന്‍ പാഠം! 100-ഇല്‍ നിന്നും 10-അടിച്ചു മാറ്റിയിരുന്നവര്‍ക്ക് ഇനി മുതല്‍ ദൈര്യംആയി 10-ഇല്‍ നിന്നും 100-അടിച്ചു മാറ്റാം.

അത് എങ്ങനേ വിധഗ്ദ്ധം ആയി ചെയ്യണം എന്ന് കല്‍മാഡി പഠിപ്പിച്ചുതരും ദാ ഇതു പോലേ,

2-ലക്ഷത്തിന്‍ടേ ട്രെഡ്മില്ലിന് വില 9-ലക്ഷം
40-രൂപയുടേ ടിഷു പേപ്പറിനു വില 4000-രൂപ
15,000-ത്തിന്‍ടേ റെഫ്രിജറേറ്ററിന് വാടക 42,000-രൂപ തുടങ്ങി അങ്ങനങ്ങ് പോകും.!

പുറമേ കാണുന്ന കാര്യങ്ങള്‍ ഇങ്ങനേ ഒക്കേ ആണ് എങ്കില്‍ ഗെയിംസ് വില്ലജ് നിര്‍മാണ നിലവാരം ഊഹിക്കാല്ലോ.

ഏതായാലും കണക്കോക്കേ വളരേ കൃത്യം ആ  2-ലക്ഷത്തിന്‍ടേ ട്രെഡ്മില്ലിന് 9-ലക്ഷം വില വന്നത് അതിന്റേ 2-മാസത്തേ വാറണ്ടിയും 2-മാസത്തേ ടെക്നീഷ്യന്റേ ചെലവും എല്ലാം കൂട്ടിയാന്നാ കല്‍മാഡി പറഞ്ഞത്!

കഥയില്‍ ചോദ്യം ഇല്ലാന്നാ വെപ്പ് അതുകൊണ്ട് ഓരോ ട്രെഡ്മില്ലിനും ഓരോ ടെക്നീഷ്യനാണോന്ന് ഒന്നും ചോദിക്കരുത്!

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലേ ഏറ്റവും വലിയ ബജറ്റ് ആണ് ഡല്‍ഹിയിലേത്, മുപ്പതിനായിരം കോടിക്ക് മുകളില്‍ ആണ് ആശാന്‍മാര്‍ പൊടിച്ചത്, അതില്‍ വെറും ഒരു 380-കോടി ഇങ്ങു തന്നിരുന്നു എങ്കില്‍ നമുക്ക് ആ മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയാരുന്നു.

എങ്ങനേ തരാനാ, അത് വെറും 380-കോടിയുടേ എടപാടല്ലേ ഒള്ളു! ഇപ്പോ അതങ്ങാനും തന്നാല്‍ മുല്ലപെരിയാര്‍ തകര്‍ന്നു, കേരളവും നശിച്ചു, 40-ലക്ഷം ആളും ചത്തു കഴിയുമ്പോള്‍ നടക്കുന്ന ഒരു നാലോ നാല്‍പ്പതോ ലക്ഷം കോടിയുടേ ഇടപാട് മുടങ്ങില്ലേ...

ആ പോട്ടേ, അല്ലേലും ചത്ത പശുവിന്റേ ജാതകം നോക്കിയിട്ട് കാര്യം ഇല്ലല്ലോ, എങ്ങനേ ഭാവിയില്‍ കൂടുതല്‍ പശുക്കള്‍ ചാകാതിരിക്കും എന്ന് നോക്കിയാല്‍ പോരേ?

ഈ കോമണ്‍വെല്‍ത്തും ബഹളവും എല്ലാം കൂടിയാല്‍ അടുത്ത ഇലക്ഷന്‍ വരയേ കാണു, അതു കഴിഞ്ഞാല്‍ കല്‍മാഡി വീണ്ടും കളത്തില്‍ ഇറങ്ങി ജനസേവനം തുടങ്ങും.

അതു കൊണ്ട്തന്നേ ഭാവിയില്‍ ഇത്തരം പ്രശ്നംങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നാം നോക്കണം.

നിരന്ദര ഗവേഷണങ്ങളിലൂടേയും, പരീക്ഷണ നിരീക്ഷണങ്ങളിലൂടയും ഇന്ത്യയിലേ അഴിമതിയുടേ വ്യാപ്തി കുറക്കാന്‍ ഞാന്‍ സ്വന്തം ആയി വികസിപ്പിച്ച് എടുത്ത പദ്ധതികള്‍ തഴേ കൊടുക്കുന്നു,

(എന്നോട് യോജി ക്കുന്നവര്‍ ഈ സൈറ്റ് ഫോളോ ചെയ്തും, ഫേസ് ബുക്ക്‌ പേജ് ഷെയര്‍ ചെയ്തും ഒക്കേ സ്നേഹം പ്രകടിപ്പിക്കും എന്ന് അറിയാം, കൊച്ചു ഗള്ളന്‍മാര്‍)

1.   ചക്കരകുടത്തില്‍ കേടക്കുമ്പോ ഒന്ന് തൊട്ടു നക്കിയാല്‍ അതു കുറ്റം അല്ല എന്ന് പൊതുജനം അംഗീകരിക്കുക.
(കുടത്തോടേ ആരും കൊണ്ടു പോകാതിരുന്നാള്‍ പോരേ?)

2.   മുന്നൂരുകോടി വരേ ഉള്ള മോഷണം ഒരു അവകാശം ആയി അംഗീകരിക്കുക.

3.   എല്ലാ നേതാക്കന്‍മാര്‍ക്കും ജീവിത ചെലവിനു വര്‍ഷം 50-ലക്ഷം എന്ന കണക്കിന് 75-വര്‍ഷത്തേക്ക് ഒരു 40-കോടി അനുവദിക്കുക.
(ദുഷ്ടനേ പന പോലേ വളര്‍ത്തും എന്നാ, അപ്പൊ ഇതൊക്കേ 100നു മുകളില്‍ പോകും, തുക റൌണ്ട് ചെയ്തു ഒരു മൂന്നാല് കോടി കുടുതല്‍ ഇട്ടിട്ടുണ്ട്)

4.   വിവിധ നഗരങ്ങളിലേ ബംഗ്ലാവുകള്‍ക്ക് വേണ്ടി ഒരു 50-കോടി.

5.   വിനോദ യാത്രകള്‍ക്കും മറ്റു 'രഹസ്യ വിനോദ'ങ്ങള്‍ക്കും വേണ്ടി ഒരു 10-കോടി.

6.   കുട്ടികളുടേ സുരക്ഷിതമായ ഭാവിക്കു വേണ്ടി 50-കോടി എന്നകണക്കില്‍ പരമാവധി 150-കോടി.
(മൂന്നു കുട്ടികളില്‍ കുടുതല്‍ ഒള്ള വരുടേ കാര്യം കാബിനറ്റ്‌ തീരുമാനിക്കും)

7.   മറ്റു അല്ലറ ചില്ലറ ചെലവുകള്‍ക്ക് വേണ്ടി ഒരു 50-കോടി.

ഇത്രയും കൊടുത്താല്‍ എല്ലാ പ്രശ്നവും തീരും. 300-കോടിയില്‍ എല്ലാം ഒതുങ്ങിയില്ലേ!

(ആയിരവും പതിനായിരവും കോടി കട്ട് വല്ല വിദേശത്തും കൊണ്ടിട്ടാല്‍ നാടിനും ഗുണമില്ല, കട്ടവന് ഒട്ടു മനസമാധാനത്തോടേ അനുഭവിക്കാനും പറ്റില്ല, ചെലപ്പോ ബിനാമി പറ്റിക്കാനും സാധ്യത ഉണ്ട്)

ഈ പണം ഇന്ത്യന്‍ ബാങ്കുകളില്‍ മാത്രം നിക്ഷേ പിക്കുക,
ഇതില്‍ കുടുതല്‍ മോഷ്ടിക്കുന്നവരേ തൂക്കികൊല്ലുക (ചുമ്മാ പേടിപ്പിക്കാനാ) തുടങ്ങിയവ കൂടി ഏര്‍പെടുത്തിയാല്‍ 10-കൊല്ലം കൊണ്ടു നമുക്ക് ഒരു സമത്വ, സുന്ദര, വികസിത, ഭാരതം കെട്ടി പെടുക്കാന്‍ സാദിക്കും എന്നാ എന്റേ ഒരു പ്രതീക്ഷ, എന്താ ശരിയല്ലേ ?

NB: ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒക്കേ 'പണം ഉണ്ടാക്കാനുള്ള മാധ്യമം മാത്രം ആയി രാഷ്ട്രിയത്തേ കാണുന്ന, മഹത്തായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍ടേ സകല മാന്യതയും കളഞ്ഞു കുളിക്കുന്ന, മൂന്നാംകിട നേതാക്കന്‍മാര്‍ക്ക് മാത്രം ബാധകം ആയ കാര്യങ്ങള്‍ ആണ്'.

Saturday, September 11, 2010

സെപ്റ്റംബര്‍ 11 - ചില ഇന്ത്യന്‍ ആകുലതകള്‍.


ഇന്ന് സെപ്റ്റംബര്‍ 11,
മനുഷത്വം അവശേഷിച്ചിട്ടുള്ള ലോകത്തേ കോടികണക്കിന് ജനങ്ങളും, പ്രത്യേകിച്ച്‌ അമേരിക്കക്കാരും ദു:ഖത്തോടേ മാത്രം ഓര്‍ക്കുന്ന ദിനം.

അതിലുപരി ഒരു സാമുദായത്തേ ഒന്നടങ്കം സംശയത്തോടുകൂടി മാത്രം വീക്ഷിക്കുന്ന ഒരു സമൂഹം ജന്മം കൊണ്ട ദിനം.

കറുത്തവന്ടയും തവിട്ടുനിറക്കാരന്റയും രക്തത്തിനു വിലയുണ്ടാവണം എങ്കില്‍ അതിനു പുറമേ വെളുത്ത തൊലിക്കാരന്റയും രക്തംവീഴണം എന്ന് എന്നേപോലുള്ള സാധാരണക്കാരേ കൊണ്ട് ചിന്തിപ്പിച്ച ഒരു ദുരന്തം കൂടിയാണ് സെപ്റ്റംബര്‍ 11.

നിഷ്പക്ഷം ആയി ചിന്തിച്ചാല്‍ ആ ദിനം ഒരു അനിവാര്യത ആയിരുന്നു, കുറഞ്ഞ പക്ഷം നമുക്ക് എങ്കിലും.

ഇന്ത്യയില്‍ നടന്ന നൂറുകണക്കിന് ബോംബു സ്ഫോടനങ്ങളേ ലോകം തീവ്രവാദം ആണ് എന്ന് അംഗീകരിച്ചതും,
ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, മുതലായ രാജ്യങ്ങളില്‍ തീവ്രവാദ ആക്രമണത്താല്‍ കൊല്ലപ്പെടുന്ന നിരപരാധികള്‍ ആയ പതിനായിരങ്ങളുടേ രക്തത്തിന് ഇത്തിരി എങ്കിലും വിലകിട്ടിയതും,
എന്തിനേറേപ്പറയുന്നു ഇന്ത്യയേ നടുക്കിയ 1993-ലേ ബോംബെ സ്ഫോടന പരമ്പരകളുടേ സുത്രധാരനായിരുന്ന ദാവൂദ് ഇബ്രാഹിമിനേ പ്പോലും അന്തര്‍ ദേശീയ കുറ്റവാളി എന്ന നിലയില്‍ അംഗീകരിക്കാനും (2003-ല്‍) അമേരിക്കക്ക് 2001 സെപ്റ്റംബര്‍ 11 -റേ പാഠം വേണ്ടി വന്നു.

2001 സെപ്റ്റംബര്‍ 11 മുതല്‍ ഉള്ള ഓരോ ദിവസവും മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ആവുന്നതെല്ലാം ചെയ്യുന്നു, സ്വന്തം പൌരന്‍മാരേ സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു, അതില്‍ അവര്‍ 100 ശതമാനം വിജയിച്ചിരിക്കുന്നു, പക്ഷേ നമ്മളോ?

ഓരോ പ്രവശ്യവും ആരേ എങ്കിലും കുറ്റംപറഞ്ഞു രക്ഷപെടുന്നു, സ്ഫോടനം എന്നത് ഒരു സാധാരണ വാര്‍ത്ത മാത്രം ആയി മാറിക്കൊണ്ടിരിക്കുന്നു.


വര്‍ഗീയ പ്രാദേശിക വാദത്തിന്‍ടേ പേരില്‍ വിഷം ചീറ്റുന്നവരും, തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നവരും അടിച്ചമര്‍ത്തപ്പെടണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ഷണ്ടത്വം ബാധിച്ച രാഷ്ട്രീയക്കാര്‍ക്ക് പകരം ഇന്ദിരാ ഗാന്ധിയേ പ്പോലുള്ള നേതാക്കന്‍മാരേ ആണ് നമുക്ക് ഇന്ന് ആവശ്യം.
അല്ലാതേ മസ്ജിദ് പൊളിച്ചു കലാപം ഉണ്ടാക്കിയും, വര്‍ഗീയത വളര്‍ത്തിയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന, 'ഭിന്നിപ്പിച്ചു ഭരിക്കല്‍' വിജയകരം ആയി നടപ്പില്‍വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാളകൂടങ്ങളേ അല്ല.

ഇന്ദിര ഇല്ലായിരുന്നു എങ്കില്‍ ഇന്ത്യ വിഭജിച്ചു മറ്റൊരു രാജ്യം ഉണ്ടാകുമായിരുന്നു എന്ന സത്യത്തേ കടുത്ത ഇന്ദിരാവിരോധികള്‍ പോലും അംഗീകരിക്കുന്നു.

പക്ഷേ ഇന്ദിര തല്ലിക്കെടുത്തിയ ആ 'തീ' വീണ്ടും കത്തിത്തുടങ്ങി എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ ആര് ആരേ കുറ്റം പറയും!? സ്വന്തം ആയി കറന്‍സിയും, പാസ്പോര്‍ട്ടും, പതാകയും രൂപംകൊടുത്ത, പഞ്ചാബ്‌ മുഴുവന്‍ വേരുപടര്‍ത്തി നിന്നിരുന്ന അതേ ഖലിസ്ഥാന്‍ ഇന്ന് തിരിച്ചു വരവിന്റേ പാതയില്‍ ആണ്.

ഖലിസ്ഥാന്‍ എന്ന്‌ എഴുതിയ കാറുകളും ഭിന്ദ്രന്‍വാലെ (Jarnail Singh Bhindranwale) തോക്കും ആയി നില്‍ക്കുന്ന പടം ഒട്ടിച്ച വാനും ഒക്കേ ഈ മെല്‍ബണ്‍ നഗരത്തില്‍ കാണണ്ടിവന്നത് ദു:ഖകരംആയ ഒരു അവസ്ഥ ആയിരുന്നു.

അതിലും ദു:ഖകരവും നാണംകെട്ടതും ആയ അവസ്ഥ ആണ് ഖലിസ്ഥാന്‍ അനുകുല (ഇന്ത്യാവിരുദ്ധ) വെബ്‌ സൈറ്റുകള്‍ എല്ലാം തന്നേ ഇന്ത്യാ മഹാരാജ്യത്ത് സുലഭംആയി ലഭിച്ചു കൊണ്ടേ ഇരിക്കുന്നത്.!
അത്തരം സൈറ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക്‌ ചെയ്യാനുള്ള ശ്രദ്ധയോ, കഴിവോ, ആര്‍ജവമോ പോലും കാണിക്കുന്നില്ല എങ്കില്‍ നമുക്ക് എന്തിനാണ് ഈ നേതാക്കന്മാര്‍?

യു ട്യൂബില്‍  ഖലിസ്ഥാന്‍ (Khalistan) എന്ന്‌ എഴുതിയാല്‍ വരുന്ന നൂറു കണക്കിന് വീഡിയോകളുടേ സ്വഭാവവും അതിനൊക്കേ വന്നിരിക്കുന്ന കമന്റുകളും വായിച്ചാല്‍ അറിയാം പുതു തലമുറയുടേ മനസ്സില്‍ ഖലിസ്ഥാന്‍ എത്രമാത്രം ആഴത്തില്‍ ആണ് വേരോടിയിരിക്കുന്നത് എന്ന്‌.

ഒന്ന് മാത്രം എല്ലാവരും മനസ്സില്‍ വക്കുക,
ഇന്ദിരാ വധത്തിനുശേഷം ഖലിസ്ഥാന്‍ ഉയര്‍ത്ത് ഏഴുന്നേല്‍ക്കാന്‍ താമസിച്ചിട്ടുണ്ട് എങ്കില്‍ അത് നമ്മുടേ രാഷ്ട്രീയക്കാരുടേ മിടുക്ക് കൊണ്ടല്ല, അവര്‍ തകര്‍ത്ത 'എയര്‍ ഇന്ത്യ 182' (Emperor Kanishka) ലേ 329-യാത്രക്കാരില്‍ 280-ഉം കനേഡിയന്‍ പൌരന്‍മാര്‍ ആയതു കൊണ്ട് മാത്രം ആണ്, അതുകൊണ്ട് മാത്രം ആണ് ലോകം അവരേ തീവ്രവാദികള്‍ ആയി അംഗീകരിച്ചത്.



ഇന്ത്യന്‍ ഭരണകൂടത്തോട്,
'ഇനിയകിലും സ്വന്തം പൌരന്‍മാരുടേ ജീവന് എന്തങ്കിലും വില നല്‍കണമേ' എന്ന്‌ അപേക്ഷിക്കുന്നതോടൊപ്പം,

2001 സെപ്റ്റംബര്‍ 11 മുതല്‍ ഉള്ള കാലങ്ങളില്‍ സ്വന്തം ജനങ്ങളുടേ ജീവനും സുരക്ഷയും കാത്തു സൂക്ഷിച്ച അമേരിക്കാന്‍ ഭരണകൂടതിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.......



        



ജയ് ഹിന്ദ്‌